No.20 മദ്രാസ് മെയ്ൽ - 2
ആശുപത്രിയിലേക്കു പോകും വഴി CH റൂമിലേക്ക് തലയിട്ട് ചോദിച്ചു, “ടാ എല്ലാം എടുത്തില്ലേ? ഒറിജിനലും അറ്റസ്റ്റ് ചെയ്ത കോപ്പികളും വേണം.”
“എല്ലാം ഉണ്ടടാ.”
“നീ ഒന്നുകൂടെ നോക്കിക്കോ. പിന്നെ പോകുന്ന ട്രെയ്നിൻ്റെ കാര്യത്തിൽ കൺഫ്യൂഷൻ ഒന്നുമില്ലല്ലോ അല്ലേ?"
“ഓ എനിക്കെന്ത് കൺഫ്യൂഷൻ, അതൊക്കെ നിസാം നോക്കി കൊള്ളും.”
“ങ്ങാ…ശരി, ശരി… എന്നാലും നിൻ്റെ ഒരു കണ്ണ് അവൻ്റെ മേലുള്ളത് നല്ലതാ… അപ്പോ ശരീടാ വൈകിട്ട് കാണാം.”
“ഓക്കേടാ ബായ്!”
അങ്ങനെ CH ഉം അവൻ്റെ കൂടെ തമിഴ് ഗഡിയും പോയി. നിസാമിൻ്റെയോ ചങ്കിൻ്റെയോ അനക്കമൊന്നും കേട്ടില്ല. അരമണിക്കൂർ കഴിഞ്ഞ് ഇരിക്കപ്പൊറുതിയില്ലാതെ നിസാമിനെ വിളിക്കാൻ ഞാനെഴുന്നേറ്റതും വാതിൽ തള്ളി തുറന്ന് നിസാം എത്തി.
“എടാ നീയിതുവരെ റെഡിയായില്ലേ! വാ പോകാം. ആദ്യദിവസം തന്നെ ലേയ്റ്റാവെണ്ട!” തോളിൽ കിടന്ന സ്ലിങ്ങ് ബാഗിൽ നിന്ന് പേപ്പറുകൾക്കിടയിൽ കിടന്ന ഒരു പേന തപ്പിയെടുത്ത് പോക്കറ്റിൽ കുത്തി നിസാം പറഞ്ഞു.
“കടവുളേ കാക്കയിന്ത് മലന്ത് പറക്കുമാ?” ഞാൻ കളിയാക്കി. ഒരു വഴിക്ക് പോകുമ്പോൾ കരിനാക്കെടുത്ത് വളക്കരുതെന്ന് പിന്നീട് സംഭവിച്ചത് എന്നെ പഠിപ്പിച്ചു.
അങ്ങനെ ഞാനും നിസാമും കതകു ചാരിയിറങ്ങി. ചങ്ക് അപ്പോഴും മുറിയിൽ കിടന്ന് കൂർക്കം വലിക്കുന്നുണ്ടായിരുന്നു.
കൗൺസിലിങ്ങ് നടക്കുന്ന സ്ഥലത്തേക്കെത്താൻ റോഡ് മറുച്ച് കടക്കണം. പക്ഷേ ഈ റോഡ് ഒരു മെയ്ൻ റോഡാണ്. സമ്പർബൻ സ്റ്റേഷനിറങ്ങി ഒരു ഇടുക്കു വഴിയിലുടെ നടന്നു വേണം മെയ്ൻ റോഡിൽ എത്താൻ. ഇടവഴിയും മെയ്ൻ റോഡും ചേരുന്ന ജംഗ്ഷനിൽ മെയിൻ റോഡിനോട് ചേർന്ന് കടകളും ഓഫീസ് കെട്ടിടങ്ങളുമുണ്ട്. പിന്നെയങ്ങോട്ട് ഇരുവശത്തേക്കും നോക്കത്താ ദൂരത്തോളം വിജനമാണ്. തനി തമിഴ്നാട് ഹൈവേ.
വഴി നീളെ നിസാം സ്വതസിദ്ധമായ ശൈലിയിൽ തമാശ പറയുന്നൂ, ഞാൻ പൊട്ടിച്ചിരിക്കുന്നു. ജംഗ്ഷനിൽ എത്തിയപ്പോൾ റോഡ് ക്രോസ് ചെയ്യാനുള്ള ഉദ്യമത്തിൽ തമാശക്കൊരു ഗ്യാപ്പ് വന്നു. നിസാമിൻ്റെ ശബ്ദമില്ലാത്ത ആ ഗ്യാപ്പിൽ പെട്ടെന്നൊരു സംശയം എൻ്റെ മനസ്സിൽ മുളപ്പൊട്ടി.
തെല്ല് ഉദ്വേഗത്തോടെ ഞാനവനോട് ചോദിച്ചു, “ടാ നീ ട്രൂകോപ്പി ഗസറ്റഡ് ഓഫീസറെക്കൊണ്ട് അറ്റസ്റ്റ് ചെയ്യിപ്പിച്ചിട്ടുണ്ടല്ലോ അല്ലേ?"
ബ്രക്കിട്ടതുപോലെ നിന്ന നിസാം എന്നെ തിരിഞ്ഞു നോക്കി. “കോപ്പി അറ്റസ്റ്റ് ചെയ്യണമായിരുന്നോ?”
“ഭ! @#₹e!” എന്നു പറയാൻ പൊങ്ങിയ എൻ്റെ നാവിനെ ഞാനടക്കി. അവൻ അവടെയെങ്ങാനും എന്നെ ഇട്ടിട്ടു പോയാൽ ഞാൻ തെണ്ടും. അവനേപ്പോലെ തമിഴ് വായിക്കാനോ പറയാനോ എനിക്കറിയില്ല.
നിസാമിനേക്കാളും ടെൻഷനായി എനിക്ക്. ഇനിയിപ്പോ എങ്ങനെ അറ്റസ്റ്റുചെയ്യും? ഗസറ്റഡ് ഓഫീസറെ ഇവടെയിപ്പോ എങ്ങനെ കിട്ടും? സമയത്ത് കൗൺസിലിംഗിന് എത്താൻ പറ്റുമോ? ഇവൻ്റെ കൗൺസിലിംഗ് എന്താകും?
കണ്ഠമിടറി ഞാനവനോട് ചോദിച്ചു, “ആളിയാ നിൻ്റെയാ ബാഗിൽ ഒറിജിനൽ എന്തെങ്കിലുമുണ്ടോ?”
നിസാം ഒരു നിമിഷം ബാഗ് തപ്പി. ആ തപ്പ് കാണുമ്പോഴേ അറിയാം ആ പഹയൻ ആദ്യമായാണ് ഡോക്യമൻറ്സ് വേരിഫൈ ചെയ്യുന്നതെന്ന്.
“ഒറിജിനൽ ഡാക്യമെൻ്റസ് അപ്പിടിയേ ഇരിക്ക്. ഇനി വന്ത് ഫോട്ടാകാപ്പി അറ്റസ്റ്റേഷൻ, ഒരു ചിന്ന ഗസറ്റഡ് ആഫിസർ…” ഇത് പറഞ്ഞ് നിസാം നിന്നടത്ത് നിന്ന് തിരിഞ്ഞ് ചുറ്റും നോക്കി.
മൈ#@₹u തമാശിക്കാൻ കണ്ട സമയം, ഞാൻ മനസ്സിൽ തെറി വിളിച്ചു.
ചുറ്റും നോക്കിയ നിസാമിൻ്റെ ചുണ്ടിൽ പെട്ടെന്നൊരു പുഞ്ചിരി. അല്പം അകലയുള്ള ഒരു പഴഞ്ചൻ ഓഫീസ് കെട്ടിടം ചൂണ്ടികാട്ടി ഒട്ടും ചോർന്നുപോകാത്ത ശുഭാപ്തിവിശ്വാസത്തോടെ നിസാം പറഞ്ഞു, “ടാ വാടാ നമുക്ക് അവിടെ ഒന്ന് ട്രൈയ് ചെയ്യാം!”
എനിക്കൊന്നും മനസിലായില്ലെങ്കിലും വേറേ നിവർത്തിയില്ലാത്തതുകൊണ്ട് ഞാനും അവൻ്റെ കൂട നടന്നു, നിസാമിന് നല്ല ബുദ്ധിയുണ്ടാകാനും പണ്ട് ഭരണിയിലെ വെള്ളം വീഞ്ഞായതുപോലെ ആ പാണ്ടിക്കാട്ടിലെ ഏതെങ്കിലും ഒരുത്തൻ പെട്ടെന്ന് ഗസറ്റഡ് ഓഫീസർ ആകാനും പ്രപഞ്ച ശ്രഷ്ടാവിനോട് പ്രാർത്ഥിച്ചുകൊണ്ട്.
********
“ഭ! @#₹e!” എന്നു പറയാൻ പൊങ്ങിയ എൻ്റെ നാവിനെ ഞാനടക്കി. അവൻ അവടെയെങ്ങാനും എന്നെ ഇട്ടിട്ടു പോയാൽ ഞാൻ തെണ്ടും. അവനേപ്പോലെ തമിഴ് വായിക്കാനോ പറയാനോ എനിക്കറിയില്ല.
നിസാമിനേക്കാളും ടെൻഷനായി എനിക്ക്. ഇനിയിപ്പോ എങ്ങനെ അറ്റസ്റ്റുചെയ്യും? ഗസറ്റഡ് ഓഫീസറെ ഇവടെയിപ്പോ എങ്ങനെ കിട്ടും? സമയത്ത് കൗൺസിലിംഗിന് എത്താൻ പറ്റുമോ? ഇവൻ്റെ കൗൺസിലിംഗ് എന്താകും?
കണ്ഠമിടറി ഞാനവനോട് ചോദിച്ചു, “ആളിയാ നിൻ്റെയാ ബാഗിൽ ഒറിജിനൽ എന്തെങ്കിലുമുണ്ടോ?”
നിസാം ഒരു നിമിഷം ബാഗ് തപ്പി. ആ തപ്പ് കാണുമ്പോഴേ അറിയാം ആ പഹയൻ ആദ്യമായാണ് ഡോക്യമൻറ്സ് വേരിഫൈ ചെയ്യുന്നതെന്ന്.
“ഒറിജിനൽ ഡാക്യമെൻ്റസ് അപ്പിടിയേ ഇരിക്ക്. ഇനി വന്ത് ഫോട്ടാകാപ്പി അറ്റസ്റ്റേഷൻ, ഒരു ചിന്ന ഗസറ്റഡ് ആഫിസർ…” ഇത് പറഞ്ഞ് നിസാം നിന്നടത്ത് നിന്ന് തിരിഞ്ഞ് ചുറ്റും നോക്കി.
മൈ#@₹u തമാശിക്കാൻ കണ്ട സമയം, ഞാൻ മനസ്സിൽ തെറി വിളിച്ചു.
ചുറ്റും നോക്കിയ നിസാമിൻ്റെ ചുണ്ടിൽ പെട്ടെന്നൊരു പുഞ്ചിരി. അല്പം അകലയുള്ള ഒരു പഴഞ്ചൻ ഓഫീസ് കെട്ടിടം ചൂണ്ടികാട്ടി ഒട്ടും ചോർന്നുപോകാത്ത ശുഭാപ്തിവിശ്വാസത്തോടെ നിസാം പറഞ്ഞു, “ടാ വാടാ നമുക്ക് അവിടെ ഒന്ന് ട്രൈയ് ചെയ്യാം!”
എനിക്കൊന്നും മനസിലായില്ലെങ്കിലും വേറേ നിവർത്തിയില്ലാത്തതുകൊണ്ട് ഞാനും അവൻ്റെ കൂട നടന്നു, നിസാമിന് നല്ല ബുദ്ധിയുണ്ടാകാനും പണ്ട് ഭരണിയിലെ വെള്ളം വീഞ്ഞായതുപോലെ ആ പാണ്ടിക്കാട്ടിലെ ഏതെങ്കിലും ഒരുത്തൻ പെട്ടെന്ന് ഗസറ്റഡ് ഓഫീസർ ആകാനും പ്രപഞ്ച ശ്രഷ്ടാവിനോട് പ്രാർത്ഥിച്ചുകൊണ്ട്.
********
നിസാം ചൂണ്ടിയ ഓഫീസിൽ ഒരു വശത്ത് ഭിത്തിയോട് ചേർന്ന് മൂന്നു നാലു ബെഞ്ചുകളും അതിൽ വളരെ സാധുക്കളായ കുറച്ചു മനുഷ്യരും. എന്തോകെയോ കുറച്ച് പേപ്പറുകൾ കൈയ്യിലുണ്ട്. പിടിച്ചു പിടിച്ചു മുഷിഞ്ഞതും കീറിയതുമാണ് മിക്കവയും. മറുവശത്ത് നടുക്ക് വഴിയിട്ട് മൂന്ന് ലൈനിലായി കുറെ മേശയും കസേരയും. എല്ലാ മേശയിലും പൊക്കത്തിൽ അടുക്കിയ ഫൈയലുകൾ, റെജിസ്റ്ററുകൾ. എന്നാലൽ പല കസേരയും കാലി.
ഇന്ത്യാ മഹാരാജ്യത്ത് ഇങ്ങനെയാരു ഓഫീസ് കണ്ടാൽ സമാന്യ ബോധമുള്ള ആരും അതൊരു സർക്കാർ ഓഫീസാണെന്ന് അനുമാനിക്കും. എനിക്ക് സമാന്യ ബോധമുള്ളതുകൊണ്ടും ചുവരിൽ എഴുതിയ തമിഴിൻ്റെ അടിയിലെ ഇംഗ്ലീഷ് വായിച്ചതുകൊണ്ടും തമിഴിൻ്റെ മുകളിലെ കരുണാനിധിയുടെ ഫ്രെയിം ഇട്ട ഫോട്ടോ കണ്ടതു കൊണ്ടും തമിഴ്നാട് സംസ്ഥാന സർക്കാരിൻ്റെ കൃഷി ജലസേചന വകുപ്പ് കാര്യയാലമാണ് ഞാൻ നിൽക്കുന്ന ഓഫീസെന്ന് മനസ്സിലായി.
എൻ്റെ ബുദ്ധി ഇത്രയൊക്കെ പ്രൊസസ്സ് ചെയ്ത് വരുമ്പോഴേയ്ക്കും നിസാം പ്രധാന ഓഫീസറെ പരിചയപ്പെട്ട് കാര്യം പറഞ്ഞുകഴിഞ്ഞിരുന്നു.
“ഗുഡ്മോർണിങ് സാർ! ഞാൻ വന്ത് നിസാം അലി. കേരളാവുലെ ഡാക്ടർ. ഇങ്കെ കൗൺസിലിംഗ് ഇറിക്ക്. ആന, ഒരു ചിന്ന വിഷയം. കൊഞ്ചം ഹെൽപ്പ് പണ്ണുങ്കോ..”
“എന്ന വിഷയം ഡാക്ടർ സാർ? സൊല്ലുങ്കോ”
“അത് വന്ത് കുറച്ച് ഡാക്ക്യമെൻസ് അറ്റസ്റ്റ് പണ്ണണം. ഗസറ്റഡ് ആഫസർ മട്ടും താനെ വേണമെന്ന് നിർബന്ധമിറിക്ക്. ഉന്നാലെ മുടിയിം സാർ.”
പറയുന്നതിനിടയിൽ ബാഗ് തപ്പി പണ്ടെപ്പോഴോ അതിലിട്ട് മറന്ന ഒരു ID കാർഡ് എടുത്തു കാണിക്കുന്നുമുണ്ട്.
“ശരി ഡാക്ടർ സാർ, അറിജിനൽ സർട്ടിഫിക്കറ്റസ് ഇറിക്കാ?”
“Yes! Yes!” പിന്നെ എല്ലാം പെട്ടെന്നായിരുന്നു. അറ്റസ്റ്റേഷൻ കഴിയുമ്പോഴേക്കും നിസാമും കൃഷി ഓഫീസറും ഗഡി ബഡ്ഡീസ്! ചിരിച്ച് കളിച്ച് ഷേക്ക് ഹാൻഡും കൊടുത്ത് ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ നിസാം പുറത്തേക്കിറങ്ങി പറഞ്ഞു, “വാടാ പോകാം.”
വിശ്വസിക്കാൻ ബുദ്ധിമുട്ടി വാപൊളിച്ചു നിന്നയെനിക്കു അപ്പോഴൊരു കാര്യം മനസ്സിലായി. ഒരു പൂ ചോദിച്ചാൽ പൂന്തോട്ടം തരുന്നവനാണ് ജഗതീശ്വരൻ. പണ്ട് ഇത്തിരി വീഞ്ഞിനു വേണ്ടി അലഞ്ഞപ്പോൾ കിട്ടിയത് ആറു വലിയ ഭരണി നിറയെ വീഞ്ഞ്. ഇന്ന് ഒരു ഗസറ്റഡ് ഓഫീസറേ ചോദിച്ചപ്പോൾ ദാ… ഒരു കെട്ടിടം നിറയെ ഗസറ്റഡ് ഓഫീസർമാർ!
(തുടരും)
എൻ്റെ ബുദ്ധി ഇത്രയൊക്കെ പ്രൊസസ്സ് ചെയ്ത് വരുമ്പോഴേയ്ക്കും നിസാം പ്രധാന ഓഫീസറെ പരിചയപ്പെട്ട് കാര്യം പറഞ്ഞുകഴിഞ്ഞിരുന്നു.
“ഗുഡ്മോർണിങ് സാർ! ഞാൻ വന്ത് നിസാം അലി. കേരളാവുലെ ഡാക്ടർ. ഇങ്കെ കൗൺസിലിംഗ് ഇറിക്ക്. ആന, ഒരു ചിന്ന വിഷയം. കൊഞ്ചം ഹെൽപ്പ് പണ്ണുങ്കോ..”
“എന്ന വിഷയം ഡാക്ടർ സാർ? സൊല്ലുങ്കോ”
“അത് വന്ത് കുറച്ച് ഡാക്ക്യമെൻസ് അറ്റസ്റ്റ് പണ്ണണം. ഗസറ്റഡ് ആഫസർ മട്ടും താനെ വേണമെന്ന് നിർബന്ധമിറിക്ക്. ഉന്നാലെ മുടിയിം സാർ.”
പറയുന്നതിനിടയിൽ ബാഗ് തപ്പി പണ്ടെപ്പോഴോ അതിലിട്ട് മറന്ന ഒരു ID കാർഡ് എടുത്തു കാണിക്കുന്നുമുണ്ട്.
“ശരി ഡാക്ടർ സാർ, അറിജിനൽ സർട്ടിഫിക്കറ്റസ് ഇറിക്കാ?”
“Yes! Yes!” പിന്നെ എല്ലാം പെട്ടെന്നായിരുന്നു. അറ്റസ്റ്റേഷൻ കഴിയുമ്പോഴേക്കും നിസാമും കൃഷി ഓഫീസറും ഗഡി ബഡ്ഡീസ്! ചിരിച്ച് കളിച്ച് ഷേക്ക് ഹാൻഡും കൊടുത്ത് ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ നിസാം പുറത്തേക്കിറങ്ങി പറഞ്ഞു, “വാടാ പോകാം.”
വിശ്വസിക്കാൻ ബുദ്ധിമുട്ടി വാപൊളിച്ചു നിന്നയെനിക്കു അപ്പോഴൊരു കാര്യം മനസ്സിലായി. ഒരു പൂ ചോദിച്ചാൽ പൂന്തോട്ടം തരുന്നവനാണ് ജഗതീശ്വരൻ. പണ്ട് ഇത്തിരി വീഞ്ഞിനു വേണ്ടി അലഞ്ഞപ്പോൾ കിട്ടിയത് ആറു വലിയ ഭരണി നിറയെ വീഞ്ഞ്. ഇന്ന് ഒരു ഗസറ്റഡ് ഓഫീസറേ ചോദിച്ചപ്പോൾ ദാ… ഒരു കെട്ടിടം നിറയെ ഗസറ്റഡ് ഓഫീസർമാർ!
(തുടരും)
Comments
Post a Comment
We appreciate your feedback! Please keep comments relevant and respectful. Comments are moderated.