Posts

Latest Post

Nizam's ആവേശം! - Gerald

Image
OP ഏകദേശം കഴിയാറായപ്പോഴാണ് മാമൻ വിളിച്ചത്. അത്യാവശ്യമായി വീട്ടിലേക്ക് ചെല്ലണമത്രേ. കായംകുളം NTPC-യിലെ ചെറുകിട OP-യും മാമന്റെ ഇടയ്ക്കിടെയുള്ള 'അത്യാവശ്യ' വിളികളും നിസാം അലിയെ അത്ര കാര്യമായി അലട്ടാറില്ല. കൃത്യനിഷ്ഠയുടെ കാര്യത്തിൽ കണിശക്കാരനായ നിസാമിന്, 'പെട്ടെന്ന്' എന്ന് പറഞ്ഞാൽ അത് എത്രയും വേഗമാകണമെന്ന് നന്നായി അറിയാമായിരുന്നു. എങ്കിലും ഒപി തീർത്ത്, ഒരു ചായയും കുടിച്ച് ഇറങ്ങിയപ്പോഴേക്കും രണ്ട് മണിക്കൂർ കഴിഞ്ഞിരുന്നു. കാറിൽ കയറിയപ്പോഴേക്കും മാമൻ രണ്ടാമതും വിളിച്ചു. മെയിൻ റോഡിൽ നിന്ന് വീട്ടിലേക്കുള്ള ആദ്യത്തെ വളവിലെത്തി എന്ന് പറഞ്ഞ് മാമനെ സമാധാനിപ്പിച്ചു. പിന്നെ NTPC-യുടെ മുന്നിൽ നിന്ന് വണ്ടി സ്റ്റാർട്ട് ചെയ്ത് ഒറ്റ കുതിപ്പാണ്! വേഗതയുടെ കാര്യത്തിലും നിസാം കണിശക്കാരനാണ്. രണ്ട് വളവ് പിന്നിട്ടതേയുള്ളൂ, അതാ നേരെ മുന്നിൽ പോലീസ് ജീപ്പ്! അവർ കൈകാണിച്ച് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. നിസാം വണ്ടി ഒതുക്കി. ഒരു അത്യാവശ്യത്തിന് പോകുമ്പോൾ ഇതുപോലുള്ള മാരണങ്ങൾ വട്ടം വരുന്നതിനെ 'മർഫീസ് പാരഡോക്സ്' എന്നാണ് പറയുന്നത്. സാധാരണക്കാർക്ക് മർഫി ഒരു കീറാമുട്ടിയാണെങ്കിൽ നിസാമിന് അതൊരു ഹരമാണ്....

നിഷ്ക്കു - Reloaded: Prasy

Image
തുടർച്ചയായി മലയാളം ടെസ്റ്റ് പേപ്പറിന് ഒരക്കത്തിൽ മാർക്ക് വാങ്ങിയ നിഷ്ക്കുവിനെ മലയാളം പഠിപ്പിക്കാൻ ഞാൻ ലീവ് എടുത്തു. മദർ തെരേസയെ കുറിച്ചുള്ള പാഠമാണ്. ചാപ്റ്ററിന്റെ പേര് "സഹനത്തിന്റെ വെൺപിറാവ്". പാഠമാകെ വായിച്ചു കൊടുത്ത് നോട്ട് ബുക്കിലെ ചോദ്യോത്തരങ്ങളിലേക്ക് കടന്നു. ആദ്യ ചോദ്യം: "മദർ തെരേസയെ ഉയരങ്ങളിലേക്ക് എത്തിച്ചത് എന്താണ്?" ഉത്തരം: "എല്ലാം സഹിക്കാനും പൊറുക്കാനുമുള്ള മനസ്സാണ് മദർ തെരേസയെ ഉയരങ്ങളിലേക്ക് എത്തിച്ചത്." ഞാൻ ചോദ്യവും ഉത്തരവും പലവട്ടം വായിച്ചു. നിഷ്ക്കു പഠിക്കുന്നു എന്ന ഭാവത്തിൽ ഞാൻ പറയുന്നത് റിപ്പീറ്റ് ചെയ്ത് കാറുകൾ കൊണ്ട് കളിക്കുന്നു. ബ്രേക്ക് എടുത്ത ശേഷം ഞാൻ വീണ്ടും നിഷ്ക്കുവിനോട് ചോദ്യം ചോദിച്ചു: "മദർ തെരേസയെ ഉയരങ്ങളിലേക്ക് എത്തിച്ചത് എന്താണ്?" നിഷ്ക്കുവിന്റെ ഉത്തരം: "Hot Air Balloon". ഉത്തരം കേട്ട് ഞാൻ ഞെട്ടിത്തരിച്ചു പോയി! **** ഒരിക്കൽ നിഷ്ക്കുവിന്റെ ഏതോ കൂട്ടുകാരൻ അവനോട് ഉപദേശിച്ചു—ഫിലിം സ്റ്റാർസിനാണ് ഏറ്റവും കൂടുതൽ പുത്തൻ കാറുകൾ ഉള്ളതെന്ന്. മാത്രമല്ല, അവർക്ക് ജോലി ഒന്നും ചെയ്യണ്ട, വെറുതെയിരുന്ന് “പ...

CHIRí YEKSHí - Sulumol

Image
പുതിയ വാടക വീട്ടിലേക്ക് താമസം മാറിയ സമയം. ചിരിയും കളിയുമായി ഏകദേശം ഒരാഴ്ച പെട്ടെന്ന് കടന്നുപോയി. ക്രിസ്മസ് സീസൺ എത്തി. മകനും ഭർത്താവും വെക്കേഷൻ ടൂർ എന്ന് പറഞ്ഞ് എവിടെയൊക്കെയോ പോയി. എനിക്ക് ആ സമയത്ത് ക്ലിനിക്കിൽ നല്ല തിരക്കായതിനാൽ ഞാൻ കൂടെ പോയില്ല. വീട്ടിൽ പണി കുറഞ്ഞതിനാൽ മെയ്ഡ് ചേച്ചിക്ക് നാട്ടിൽ പോകാൻ ആഗ്രഹം. വെക്കേഷൻ അല്ലേ, പാവം പൊയ്ക്കോട്ടേ എന്ന് ഞാനും വിചാരിച്ചു. ഇവരൊക്കെ വീട്ടിൽ ഉള്ളപ്പോൾ ടിവി എനിക്ക് നിഷിദ്ധമാണ്. അതുകൊണ്ട് തനിയെ ആയപ്പോൾ കുറേ സിനിമകൾ കാണണം എന്ന് ഞാൻ മനസ്സിലുറപ്പിച്ചു. കാണേണ്ട സിനിമകളുടെ ലിസ്റ്റ് എന്റെ PRO എനിക്ക് വാട്സാപ്പിൽ അയച്ചുതന്നു. ഓരോ ഫിലിമിന്റെ നേരെയും ബ്രാക്കറ്റിൽ ഹൊറർ, കോമഡി എന്നൊക്കെ എഴുതിച്ചേർത്ത് പുള്ളിയുടെ ആത്മാർത്ഥത ഊട്ടിയുറപ്പിച്ചിരുന്നു. ലിസ്റ്റിലെ ആദ്യത്തെ പേരുതന്നെ എന്നെ വല്ലാതെ ആകർഷിച്ചു — "Dies Irae". ഹൊറർ മൂവികൾ എനിക്ക് വളരെയധികം ഇഷ്ടമാണ്. ഒരുവിധം ഹൊററിൽ ഒന്നും ഞാൻ പേടിക്കാറില്ല; പ്രത്യേകിച്ച് മലയാളം സിനിമകളിലെ യക്ഷികളും പ്രേതങ്ങളുമൊക്കെ എനിക്ക് കോമഡി ആയിട്ടാണ് തോന്നാറുള്ളത്. അങ്ങനെ "Dies Irae" തന്നെ കാണാമെന്ന് നിശ്ചയിച്ചു...

അശ്വതിയുടെ തിരഞ്ഞെടുത്ത കവിതകൾ

Image
  - സന്ദേശം - ഒരു മിന്നായം പോലെയാണത് കണ്ടത്, ചക്രവാളത്തിൽ.. ഒരു പാട്ടിന്റെ വാലിൽ തൂങ്ങിയാടി ഒരു പറ്റം ആളുകൾ, പറന്നിറങ്ങാൻ ഒരു സമതലം പോലും ഇല്ലാതെ... കെട്ടിപ്പൊതിഞ്ഞ ചോറിന്റെ എണ്ണ കണക്കുകൾ ഒരേണിയുമായി വരുമെന്ന് സ്വപ്നം, വരാത്തതിൽ അമർഷം... എറിഞ്ഞു കൊടുത്ത അരി കൊത്തിപ്പെറുക്കിയിരുന്ന കോഴിക്കൂട്ടങ്ങൾക്ക് വിപ്ലവത്തിന്റെ വെളിച്ചം, അതിന്റെ മൊത്തക്കച്ചവടം നമ്മൾക്കല്ലേ എന്ന് രാജാവിന് സന്ദേഹം... നിലാവത്തു അഴിഞ്ഞു വന്നാൽ നീലക്കുറുക്കന്റെ ഗാനമേള ഉണ്ടെന്ന് ഒരു പറ്റം വെള്ളകുറുക്കന്മാർ... എന്റെ കുളത്തിലെ വാൽ മാക്രികളൊക്കെയും നിങ്ങൾക്ക് തന്നെ എന്ന് ഒരു താമരപ്പൂവിന്റെ വാഗ്ദാനം... മസാലയിൽ ഒരുങ്ങി മരിക്കണോ തീയിൽ കരിഞ്ഞു മരിക്കണോ എന്നറിയാതെ ഉഴറി കോഴിക്കൂട്ടങ്ങൾ... - മഴയൊഴിഞ്ഞ സ്വപ്നം - മഴയൊഴിഞ്ഞ തട്ടകങ്ങളിൽ വേഴാമ്പലുകൾ തളർന്നുവീണു... വിളിച്ചാൽ വരാത്ത മഴ വിളിപ്പാടകലെ മുഖം തിരിച്ച്... കരിഞ്ഞുണങ്ങിയ പച്ചപ്പുകൾ ഒരു തീപ്പൊരിയിൽ ജീവനൊടുക്കി...  നിരത്തിയ കുടങ്ങളുടെ നീളം എണ്ണി ഓരോ പകലറുതിയിലും വെയിൽ ആർത്തു ചിരിച്ചു... മായാൻ മടിച്ച ഒഴുക്കടയാളങ്ങളിൽ കണ്ണുനീരൊഴുക്കി പുഴ പകരം വീട്ടി... തേങ്ങലുകൾ ഒതുക്കി അടക്...

അശ്വതിയുടെ തിരഞ്ഞെടുത്ത കവിതകൾ

Image
-മടക്കം- ഒരു കവിത എഴുതി. ഹൃദയസ്പർശി അല്ല എന്നൊരു തോന്നൽ ഒടുവിൽ... എന്റെ ഹൃദയമെടുത്ത് വാക്കുകളുടെ ഓരങ്ങളിൽ തൂക്കിയിട്ട് പത്രാധിപർക്ക് അയച്ചു മടക്ക തപാലിൽ തിരികെയെത്തിയ കവറിനുള്ളിൽ താഴിട്ട് പൂട്ടിയ ഹൃദയം വിങ്ങികരയുന്നുണ്ടായിരുന്നു ശൂന്യമായ നെഞ്ചകം കുറ്റബോധം കൊണ്ട് നീറി -നാടോടി- എത്തിനോട്ടങ്ങൾക്കപ്പുറം എന്റെ വീട് എനിക്ക് അപരിചിതമിപ്പോൾ ഇത്തിരി ഇടം ചോദിച്ച അയൽക്കാരനോട് മുഖം കറുപ്പിച്ച് ഇറങ്ങിപ്പോന്നതാണ് വീടുപൂട്ടി താക്കോൽ ചുഴറ്റി എറിഞ്ഞ് പൂന്തോട്ടം ചവിട്ടി മെതിച്ചു തിരിഞ്ഞു നോക്കാതെ... നാടോടി കൂട്ടങ്ങൾക്ക് ഒപ്പം അലയാം എന്ന് കരുതി ബന്ധങ്ങളും ബന്ധനങ്ങളും ഇല്ലാതെ... നാടോടികൾ എവിടെ? തോളിൽ മാറാപ്പും ഒക്കത്ത് കുഞ്ഞുങ്ങളുമായി ഊര് ചുറ്റുന്ന നാടോടികൾ എവിടെ? ഓരോ പകലിന്റെ നീളത്തിനുമപ്പുറം എനിക്ക് ഓരോ വീടുകൾ എന്ന് മേനി പറയുന്ന നാടോടികൾ എവിടെ? ഗൃഹാതുരത്വം മനസ്സിന്റെ വൈകല്യം എന്ന് പരിഹസിച്ച നാടോടികൾ എവിടെ? നാടോടികൾ നാട്ടുകാരായി മാറിയിരിക്കുന്നു പുറമ്പോക്കിൽ ഒരു ഇത്തിരി ഇടം വളച്ചു കിട്ടി മൺവീട് പണിഞ്ഞു ചിലർ, മണിമാളികളിൽ നൂഴ്ന്നു കയറി മുതലാളി ചമഞ്ഞു മറ്റു ചിലർ, ലോകം നാലു ചുവരുകൾക്കുള്ളിൽ ഒതുക്കി...

Ragging Again: - Sulumol

Image
മെഡിക്കൽ കോളേജിലെ എൻ്റെ ആദ്യത്തെ മുറി ന്യൂ ബ്ലോക്കിലെ 12-B. 97-ലെ ബാച്ചിലെ റോഷ്‌നി ട്രീസ ജോർജ് ആയിരുന്നു എൻ്റെ റൂം മേറ്റ്. എന്നെ ‘മോളേ’ എന്നു മാത്രം വിളിച്ചിരുന്ന ചേച്ചി വളരെ സ്നേഹത്തോടെ പെരുമാറി. സ്കൂൾ ലൈഫിൽ നിന്നും നേരെ മെഡിക്കൽ കോളേജിലേക്ക് വന്നതിനാൽ ഹോംസിക്ക്നെസ്സും ഡിപ്രഷനും ഞാൻ നല്ല രീതിയിൽ അനുഭവിച്ചു. റോഷ്‌നി ചേച്ചിയുള്ളതു എന്നെ സമാധാനിപ്പിച്ചു. അപ്പോഴാണ് റൂം നമ്പർ 14-ലേക്ക് ചെല്ലാൻ വിളി വന്നത്. 12-B കഴിഞ്ഞാൽ റൂം നമ്പർ 14 ആണ്. കാരണം, LH-ൽ 13-ാം മുറി ഇല്ല. 13 പണ്ടേ പ്രശ്നക്കാരനും അപശകുനവുമാണല്ലോ, അതിനാൽ 13-നു പകരം ഉള്ളതാണ് 12-B. വിളി കേട്ട് ഞാൻ റൂം നമ്പർ 14-ലേക്ക് ചെന്നു. 98 ബാച്ചിലെ ചേച്ചിമാരായിരുന്നു ആ റൂമിൽ. അവർ എന്നോട് പല ചോദ്യങ്ങളും ചോദിച്ചു. മറുപടിയിൽ ഇംഗ്ലീഷ് ഉപയോഗിച്ചതിന് എന്നെ കുറേ വഴക്കും പറഞ്ഞു. അപ്പോഴാണ് 98 ബാച്ചിലെ മറ്റൊരു സീനിയർ ഓടി വന്ന് ആ വിവരം പറയുന്നത്; “നമ്മുടെ അരുൺ ഫിലിപ്പിന്റെ സിസ്റ്റർ ഉണ്ട് പുതിയ ബാച്ചിൽ”. ബാച്ചിലെ താരമായ അരുൺ ഫിലിപ്പിന്റെ സിസ്റ്ററെക്കാണാൻ ആവേശം മൂത്ത സീനിയേഴ്‌സ് അനു ഫിലിപ്പിനോട് ഉടൻ ഹാജരാകാൻ ഉത്തരവിട്ടു. ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോൾ ദേ വരുന്ന...

അശ്വതിയുടെ തിരഞ്ഞെടുത്ത കവിതകൾ

Image
- ഓർമ -  ഒരു ചങ്ങാതി കൂട്ടത്തിന്റെ കലപിലകൾക്കപ്പുറം രണ്ടു പതിറ്റാണ്ട് കടന്നു പോയിരിക്കുന്നു, ഓർമകളിൽ… ഒരു പുഞ്ചിരിയുടെ ഓരത്തു കണ്ടു മുട്ടി, ഒരു പൊട്ടിച്ചിരിയുടെ മുഴക്കത്തിൽ കൂട്ടായി, ഒരു പരിഭവത്തിന്റെ പിടച്ചിലിൽ ആഴ്ന്നിറങ്ങിയ സൗഹൃദത്തിന്റെ വേരുകളുണ്ട്... വേദനയുടെ ദുരിത കാലങ്ങളിലും നിമിഷാർഥങ്ങൾ കൊണ്ട് പാഠങ്ങൾ പകർന്നു തന്ന് മറഞ്ഞു പോയ ചില മനുഷ്യരുണ്ട്... ഒരു കണ്ണിടച്ചിലിൽ, നീയിതെങ്ങനെയറിഞ്ഞു എന്ന അത്ഭുതത്തിൽ... പറഞ്ഞു തീരാത്ത സൗഹൃദത്തിന്റെ അങ്ങേ അറ്റത്തു, ഇനി ഒന്നിച്ച് എന്നുറക്കെ പറഞ്ഞ പ്രണയങ്ങളുണ്ട്... വഴികൾ സാമാന്തരങ്ങളെന്നും, ഒരു കൂട്ടിമുട്ടലിന് സാധ്യത തീരെയില്ലെന്നും തിരിച്ചറിഞ്ഞു, ഒരു തുറന്നു പറച്ചിൽ കൊണ്ട് പോലും ഭംഗി കളയാത്ത നിശബ്ദ പ്രണയങ്ങളുണ്ട്.... വായിച്ചാൽ തീരാത്ത അക്ഷരക്കൂട്ടങ്ങൾക്ക് അനുഭവങ്ങളുടെ വെളിച്ചം പകർന്ന്‌ മുമ്പേ നടന്നു പോയ ചിലരുണ്ട്... കാലത്തിന്റെ ഗതി വേഗങ്ങളിൽ ചിതറി പറന്നെങ്കിലും ഉയരെ പറക്കുമ്പോഴും വഴി മാറാതെ നമ്മൾ ഒന്നായിരുന്നു എന്നും... ഒരൊറ്റ മരത്തിലെ തളിരിലകളായിരുന്നെന്നും മറക്കാതിരിക്കാൻ ഓർമകളുടെ ഈ നൂലിഴകൾ കൂടെയുണ്ട് എന്നും… - മനസ്സ് - വെളുത്ത ...