Posts

Showing posts from September, 2025

സുലുമോൾ സ്റ്റോറീസ് - നിസാമലിയുടെ Mackintosh Quality Street

Image
  മൂന്നാം വർഷ യൂണിവേഴ്സിറ്റി എക്സാമിൻ്റെ മുൻപുള്ള സ്റ്റഡി ലീവ് തുടങ്ങുന്ന ദിവസം, കാറിൽ വീട്ടിലേക്ക് പോകുമ്പോൾ നിസാമിനൊരു ലിഫ്റ്റ് കൊടുത്തു. ഞാൻ പഠിക്കാൻ പ്ലാനിടുമ്പോൾ നിസാം ഗൾഫിന് പോകാനുള്ള പ്ലാനിലാണ്. ചങ്ങനാശ്ശേരിയിൽ ഇറങ്ങാൻ ഡോർ തുറന്ന നിസാമിനെ പിന്നിൽനിന്ന് വിളിച്ച് ഞാൻ പറഞ്ഞു, "Nizam darling, എനിക്ക് Quality Street Chocolates വലിയ ഇഷ്ടമാണ്. ഗൾഫിൽനിന്ന് വരുമ്പോൾ കുറച്ച് കൊണ്ടുതരുമോ?". നിസാം സന്തോഷത്തോടെ സമ്മതിച്ചു. എക്സാം തുടങ്ങാൻ ഇനി രണ്ടു ദിവസം. ഞാൻ രാവിലെതന്നെ ഹോസ്റ്റലിൽ തിരിച്ചെത്തി വായന തുടങ്ങി. ആദ്യ പരീക്ഷതന്നെ എനിക്ക് വളരെ കൺഫ്യൂസിങ്ങും ബുദ്ധിമുട്ടുമുള്ള മൈക്രോബയോളജി. Oxidase +ve, oxidase -ve, School of fish appearance അങ്ങനെ എന്തൊക്കെയോ സംഗതികൾ മാറാലപോലെ ബുദ്ധിയിൽ അവിടവിടെ പറ്റിപ്പിടിച്ചിരിക്കുന്നു. വൈകുന്നേരമായപ്പോൾ ഒരാൾ എന്നെ കാണാൻ LH-ൽ വന്നു. വാതിൽക്കൽ ചെന്നപ്പോൾ, അതാ നിസാം! കയ്യിൽ ചെറിയ ഒരു മിഠായിപ്പൊതി. പൊതിയെന്നെ ഏൽപ്പിച്ച് നിസാം പറഞ്ഞു, “ഇതാ പ്രസി പറഞ്ഞ ചോക്ലേറ്റ്! പക്ഷേ ഇത് പ്രസിക്ക് മാത്രമല്ല. പ്രസി ആദ്യം എടുത്തിട്ട് ബാക്കി നമ്മുടെ യൂണിറ്റ്മേറ്റ്സ് എല്ലാവർക...

പരീത് കഥകൾ - GP

Image
പരീതിൻ്റെ ആദ്യ GP House surgency എത്തുന്നതുവരെ പരീതൊരു GP virgin ആയിരുന്നു. ഡോസും രോഗവും വച്ച് പരീതൊരു GP ബുക്ക് ഉണ്ടാക്കി. ആദ്യത്തെ ദിവസം GP യ്ക്ക് പോയ പരീതിന് GP ബുക്കിൽ ഇല്ലാത്ത രോഗവുമായി വന്ന Pt നോട് ഏറ്റുമുട്ടേണ്ടി വന്നു. പരീത് സിസ്റ്ററോട് ചോദിച്ചു, “സിസ്റ്റർ ഇവിടെ Adenosine triphosphate ഉണ്ടോ?” ഇല്ല എന്ന സിസ്റ്ററുടെ മറുപടി കേട്ട പരീത്, “ങാ.. ഇവിടില്ല അല്ലേ... എങ്കിൽ ഇവിടെ കൊടുക്കുന്നത് കൊടുത്തേക്കു...” എന്ന് പറഞ്ഞ് പരിഹരിച്ചു. Febrile seizure ആയി വന്ന കൊച്ചുകുട്ടിയുടെ anus ഇലേക്ക് സിറിഞ്ചിൽ എന്തോ ഇടിച്ച് കേറ്റുന്ന സിസ്റ്ററെ കണ്ട് പരീത് അത്ഭുതപ്പെട്ടു. Calmpose ആണ് എന്ന സിസ്റ്ററുടെ മറുപടി പരീതിൻ്റെ ജിജ്ഞാസയെ തണുപ്പിച്ചില്ല. അവസാനം സിസ്റ്ററുടെ മറുപടി വന്നു, “ഡോക്ടർ ഇവിടെ നടക്കുന്നത് വല്ലതും അറിയുന്നുണ്ടോ?” Febrile seizure-ൽ PR - diazepam കൊടുക്കാമെന്ന് അറിഞ്ഞ പരീതൊന്ന് ഞെട്ടി. ഇങ്ങനെയും ഒരു Route of administration നോ? സത്യം പറയാമല്ലോ, അനധികൃതവും സദാചാരവിരുദ്ധവുമായി പ്രവർത്തിച്ച ഗാന്ധിനഗറിൻ്റെ 10 കി. മീ. ചുറ്റളവിലുള്ള സകല G.P. സെൻ്ററുകളും പരീത് പൂട്ടിച്ചു. വലിയ സെൻ്ററുകളായ Caritas ഉ...

ഭീതി - നമിത

 “ഇവിടെയാണ് അന്ന് നിന്നത്. അല്ലേ?” ആ സ്ത്രീ സ്വയം ചോദിച്ചു. പട്ടണം വല്ലാതെ മാറിയിരിക്കുന്നു. കെട്ടിടങ്ങൾ, നിരത്തിലൂടെ തിരക്കിട്ടു പോകുന്ന മനുഷ്യരും വാഹനങ്ങളും എല്ലാം. ബസ് സ്റ്റാൻഡിന്റെ മുൻപിൽ വലിയ ഷോപ്പിംഗ് കോംപ്ലക്സ്. സ്റ്റാൻഡ് കഴിഞ്ഞ് തൊട്ടുള്ള തുണിക്കട. അത് അന്നും ഉണ്ടായിരുന്നു.  10-12 വർഷം മുൻപുള്ള ഒരു ഓണക്കാലം. അതിനു മുൻപ് കഥയിലെ സ്ത്രീയ്ക്കൊരു പേര് വേണം. വേണ്ടേ? മായ എന്നാക്കാം. സർവ്വം മായ! മായ മെട്രോ നഗരത്തിൽ ഐ ടി സെക്ടറിൽ ജോലി ചെയ്യുന്നു. വിവാഹിതയാണ്. ഭർത്താവ് വിദേശത്ത്. ഓഫീസിലെ ഓണാഘോഷപരിപാടികൾ തീർത്ത് ബസ്സിൽ കയറി വീടിനടുത്തുള്ള പട്ടണത്തിൽ എത്തിയപ്പോളേക്കും രാത്രി 8:30 മണി. ഇനി വീട്ടിലേക്ക് ബസ് കിട്ടണമെങ്കിൽ 1കിലോമീറ്റർ അകലെയുള്ള പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ചെല്ലണം. വൈകിയത് കൊണ്ട് അച്ഛനും സഹോദരനും കാറിൽ വരാം എന്ന് പറഞ്ഞു. ബസ് സ്റ്റാൻഡിൽ അസമയത്തു നിൽക്കുന്നതോർത്തു തൊട്ടടുത്തുള്ള വലിയ തുണിക്കടയുടെ മുൻപിലേക്ക് നിന്നു. കട്ട പിടിച്ച ഇരുട്ട് പട്ടണത്തെ വലയം ചെയ്തു. കടയുടെ മുന്നിൽ നല്ല വെളിച്ചം.  കുറച്ചപ്പുറത്തായി തട്ടുകടയുടെ മുന്നിൽ മാത്രം അഞ്ചാറു പേർ. പൊഴിഞ്ഞു പൊഴിഞ്ഞ് അതും...

തടുക്കുട്ടന്റെ ഓണം - Gerald

Image
ഓണം വന്നേ! ആ വന്നല്ലോ! ഓണത്തുമ്പികളും തുമ്പപ്പൂക്കളും കൊണ്ട് സമൃദ്ധമായ കാലമായാണ് “ഓണം” നമ്മുടെ ഓർമ്മകളിൽ നിറയുന്നത്. എൻ്റെ ഓണം ഓർമ്മയിൽ ഇന്നും പച്ചപിടിച്ചു നിൽക്കുന്ന ഒന്നാണ് എൻ്റെ വീടിനു പിറകിലൂടെ ഒഴുകുന്ന മീനച്ചിലാറിന്റെ കൈവഴിയിലൂടെയുള്ള വള്ളംകളി. IPL പോലെ കമ്പോളവൽക്കരിക്കപ്പെട്ട ഇപ്പോഴത്തെ നെഹ്റു ട്രോഫി വള്ളംകളി പോലുള്ള ഒരു മത്സരമായി അതിനെ തെറ്റിദ്ധരിക്കരുത്. ഓണം കഴിഞ്ഞു വരുന്ന ഞങ്ങളുടെ വള്ളംകളി 'കുമാരനല്ലൂർ ഉത്രട്ടാതി വള്ളംകളി' എന്നാണ് അറിയപ്പെടുന്നത്. കുമാരനല്ലൂർ അമ്പലത്തിലേക്ക് എഴുന്നള്ളുന്ന ദേവീവള്ളത്തിന് അകമ്പടി പോകുന്ന സമ്പ്രദായം, പിന്നീട് ആറിന്റെ ഇരുകരകളിലുമുള്ളവർ ഒരു ഓളമാക്കി മാറ്റുകയായിരുന്നു. ചുണ്ടൻവള്ളം തൊട്ട് കൊതുമ്പുവള്ളം വരെയുള്ള ചെറുതും വലുതുമായ നിരവധി വള്ളങ്ങൾ നിരനിരയായി നീങ്ങുമ്പോഴുള്ള ദൃശ്യവിസ്മയം, വള്ളങ്ങളോളം തന്നെ വ്യത്യസ്തമായ താളമേളങ്ങളോടെയുള്ള തുഴച്ചിൽ, ഇടയ്ക്കിടെയുള്ള വള്ളംമറിച്ചിൽ, കരയിൽ നിൽക്കുന്നവരും വള്ളത്തിലുള്ളവരും തമ്മിലുള്ള രസകരമായ കമന്റടികൾ... ഇവയെല്ലാം കൊണ്ട് സമ്പന്നമായ, മൂന്നുനാലു മണിക്കൂർ നീണ്ടുനിൽക്കുന്ന ഒരു മിനി ഉത്സവമായിരുന്നു എൻ്റെ കുട...